‘രണ്ടാമൂഴം’ സിനിമയുടെ വിവാദത്തില്‍ എം.ടി വാസുദേവൻ നായർക്കെതിരെ വി.എ ശ്രീകുമാർ വക്കീൽ നോട്ടീസ് അയച്ചു. ‘എം.ടി മൂലം നഷ്ടമായത് കോടികളാണ്. ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ടാണ്’ വി.എ ശ്രീകുമാർ എം.ടിക്ക് വക്കീൽ നോട്ടീസ് അയച്ചത്.
അതേസമയം നഷ്ടപരിഹാരമായി 20 കോടി രൂപ വേണമെന്നാണ് ആവശ്യം. ആദ്യം കരാർ ലംഘിച്ചത് എം ടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
തിരക്കഥ തിരിച്ചുനല്‍കണമെന്നാണ് എംടിയുടെ ആവശ്യം. എന്നാൽ കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ അനുനയത്തിന് തയ്യാറായില്ല. തർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ സുപ്രിംകോടതിയെയും സമീപിക്കുകയായിരുന്നു.