
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ദീപാവലിയുടെ അവധിക്ക് ശേഷം കേസ് പരിഗണിക്കും. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. സിബിഐക്ക് വേണ്ടി കേസിൽ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയായിരുന്നു. എന്നാൽ മറ്റൊരു കേസിൽ തുഷാർ മേത്തയ്ക്കു ഹാജരാകേണ്ടിയിരുന്നതിനാലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയിൽ നടപടി ഉണ്ടാകരുതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.