
ബംഗളൂരു: ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ഇഡി ഉദ്യോഗസ്ഥർ മടക്കി അയച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് മടക്കി അയച്ചത്. ബിനീഷിനെ കാണാൻ നേരത്തെ കോടതി അനുവാദം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിയും അഭിഭാഷകരും എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണു ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി അനൂപ് മുഹമ്മദ് അഞ്ചു കോടിയലധികം രൂപ കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും സ്വർ ണക്കടത്തിൽ പ്രതിചേർത്ത അബ്ദുൾലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും റിപ്പോർട്ടിലുണ്ട്.