
റിയാദ് ∙ അനധികൃതമായി മരം മുറിക്കുന്നവർക്കു ശിക്ഷ ലഭിക്കുമെന്ന് സൗദിഅറേബ്യ.
10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ നടപ്പാക്കുന്നത്. വിഷൻ 2030നോടനുബന്ധിച്ചു ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി.
മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. . ഒരു കോടി മരങ്ങൾ നടുന്ന പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും.