
മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ വി.കെ. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് നീക്കം ചോർന്നിരുന്നെന്നും അറസ്റ്റ് തടയാൻ വേണ്ടി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതാണെന്നും ആരോപണമുണ്ട്.
വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ നേരിട്ടെത്തിയാണ് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നതിനാൽ ആശുപത്രി മാറ്റത്തെക്കുറിച്ച് നിലവില്‍ വിജിലന്‍സ് ആവശ്യം ഉന്നയിച്ചില്ല.
ടി ഒ സൂരജ്, ആര്‍ഡിഎക്സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിരോധത്തിലാക്കിയത് അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് കൃത്യമായ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നു കരാറുകാരന് മുന്‍കൂര്‍ പണം നല്കാന് ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് പറഞ്ഞെന്നും ടി.ഒ. സൂരജ് മൊഴിയിൽ സൂചിപ്പിച്ചിരുന്നു. കരാറുകാരന് 8.25 കോടി രൂപ നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് മൊഴിയിൽ കൂട്ടിച്ചേർത്തു.