
കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സ നൽകാമെന്ന് സർക്കാർ.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് പുതിയതായ് പുറത്തിറക്കിയ ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കി. രോഗികളുടെ സമ്മതത്തോടുകൂടി മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന നിർദ്ദേശത്തോടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സനൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു.എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ ആശുപത്രിയുമായോ ആയുർവേദ ഡിസ്പെൻസറിയുമായോ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.