
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തൻ്റേത് തന്നെയെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് സമ്മതിച്ചു. എന്നാൽ ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോർന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡിഐജി അജയ്കുമാറിനോടാണ് സ്വപ്ന കാര്യങ്ങൾ വ്യക്തമാക്കിയത്.
ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും സ്വപ്നയുടെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ലെന്നും ഡിഐജി പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ഡിഐജിയുടെ പ്രതികരണം.ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നൽകി ഉത്തരവിട്ടത്