
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. ആറ് ഉദ്യോഗസ്ഥരെയാണ് പുതിയതായി പ്രതി ചേർത്തത്. ഇതിൽ രണ്ട് പേർ കിറ്റ്കോ ഉദ്യോഗസ്ഥരും നാല് പേർ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമാണ്.
പൊതുമരാമത്തിലേയും കിറ്റ്കോയിലേയും ഈ ആറ് ഉദ്യോഗസ്ഥർ ചേർന്ന് 8 കോടി 25 ലക്ഷം രൂപ മൊലൈസേഷൻ ഫണ്ട് അനുവദിച്ചെന്നും ഇങ്ങനെ അനുവദിച്ച തുക ഉദ്യോഗസ്ഥർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
പൊതുമരാമത്തിലെ സ്പെഷ്യൽ സെക്രട്ടറി സോമരാജൻ, അണ്ടർ സെക്രട്ടറി ലതാ കുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി.എ രാജേഷ് എന്നിവരെയാണ് പ്രതിചേർത്തത്. കിറ്റ്കോയിലെ എഞ്ചിനീയർ എ.എച്ച് ഭാമ, കൺസൾട്ടന്റ് റെജി സന്തോഷ് എന്നിവരേയുമാണ് പ്രതി ചേർത്തിരിക്കുന്നത്.