
ഹത്റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കണ്ട് ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി.
സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്നും കേസന്വേഷണത്തിൻ്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും സർക്കാർ വാദിച്ചു. മാധ്യമപ്രവർത്തകൻ്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് സിദ്ദിഖ് കാപ്പൻ ശ്രമിച്ചതെന്നും പത്രപ്രവർത്തക യൂണിയന് ഹർജി നൽകാൻ അധികാരമില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.വിശദമായ മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് കോടതി ഒരാഴ്ച സമയം നൽകി. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു