
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സിപിഎമ്മിനുള്ളിൽ പോലും ആർക്കും വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.പിണറായി വിജയൻ ഇനി കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വഴിവിട്ട ബന്ധങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്.കസ്റ്റംസിൽ സി പി എം ഫ്രാക്ഷൻ ഉണ്ട്.ചില ഉദ്യോഗസ്ഥർ രവീന്ദ്രന്റെ ബന്ധുക്കളാണ്.അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.
രവീന്ദ്രന്റെ തട്ടിപ്പിന് ആരോഗ്യവകുപ്പ് കൂട്ടുനിൽക്കുന്നു.ശൈലജ ടീച്ചർ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്.രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരും.സ്വര്‍ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. ഭീകര പ്രവർത്തനം നടത്തുന്ന സംഘടനകളുമായാണ് യു ഡി എഫിന് സഖ്യം.മുല്ലപ്പള്ളി ചാരിത്ര്യപ്രസംഗം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.