
മുളന്തുരുത്തി: അയൽവാസിയുടെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ആമ്പല്ലൂർ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകൾ സൂര്യയെ (28) ആണ് സുഹൃത്തായ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങിമരണമാണെന്നാണ് നിഗമനം.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയിൽ കയറി വാതിലടച്ചെന്നും വിവരം സൂര്യയുടെ വീട്ടിൽ അറിയിച്ച ശേഷം വാതിൽ തകർത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെന്നുമാണ് അശോക് മൊഴി നൽകിയിട്ടുള്ളത്.അതേസമയം പകൽ വീട്ടിൽ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തിൽ ദുരൂഹതയുണ്ടെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
മൃദദേഹം കട്ടിലിൽ കിടത്തിയ നിലയിലായിരുന്നുവെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ ബന്ധുവായ അംബുജാക്ഷൻ അറിയിച്ചു.
ഒരേ കോളേജിൽ പഠിച്ചിരുന്ന ഇരുവരും 4 വര്ഷം മുൻപ് വരെ ഒന്നിച്ചു ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു.ഡിസമ്പർ 15 നു അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് സംഭവം നടന്നത്.പരിശോധന നടത്താൻ പോലീസും ഫോറെൻസികും സംഭവസ്ഥലത്തെത്തി.