
കോഴിക്കോട്ടെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് ഇ.ഡി പരിശോധന നടത്തുന്നതിനിടെ പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടി, ഗതാഗതം സ്തംഭിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പന്നിയങ്കര പോലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150-ഓളം പ്രവർത്തകർക്കെതിരെയാണ് കേസ്. ഇതില്‍ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യമാകെ 26 കേന്ദ്രങ്ങളിലായി ഇ.ഡി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഓഫീസിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയത്.