
തിരുവനന്തപുരം: സിലബസ് ലഘൂകരിക്കാതെ വാര്‍ഷിക പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളിൽ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ സിലബസ് ലഘൂകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ എങ്കിലും അടിയന്തിരമായി ലഘൂകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
നിലവിലെ സാഹചര്യത്തിൽ സിലബസ് പൂര്‍ണ്ണമായും എങ്ങനെ പൂര്‍ത്തീകരിക്കാനാവുമെന്നത് സംബന്ധിച്ച് അധ്യാപകർക്കും, വിദ്യാര്‍ഥികൾക്കും ആശങ്കകളുണ്ട്. സിലബസ് പ്രകാരമുളള അധ്യയനം ഇപ്പോള്‍ തന്നെ കൃത്യമായി നടത്താന്‍ കഴിയുന്നില്ല.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിബിഎസ്ഇ/ഐസിഎസ്ഇ സിലബസുകൾ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളും സിലബസ് ലഘൂകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സിലബസില്‍, പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.