
ന്യൂയോർക്ക്: ന്യൂയോർക്കിൽ പള്ളിയിൽ ക്രിസ്മസ് കാരളിനെത്തിയ ആളുകൾക്കു നേരെ വെടിവയ്പ്. അക്രമിയെ പോലീസ് വധിച്ചു. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്. ജോണ്‍ ദ ഡിവൈനില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടാണ് സംഭവം നടന്നത്. ക്രിസ്തുമസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുധാരിയായ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കാന്‍ തുടങ്ങുകയായിരുന്നു. പരിപാടിക്ക് സുരക്ഷയൊരുക്കാനായെത്തിയ പൊലീസ് ഉടനടി ഇയാളെ വെടിവെച്ചിട്ടു. പ്രതിയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
‘വളരെ മനോഹരമായി കരോള്‍ നടക്കുകയായിരുന്നു. എല്ലാം മനോഹരമായിരുന്നു. പെട്ടെന്നാണ് പരിപാടി അവസാനിച്ചതും ഒരാള്‍ വെടിവെപ്പ് തുടങ്ങിയതും. എല്ലാവരും ഞെട്ടലിലാണ്.’ കത്തീഡ്രലിന്റെ വക്താവായ ലിസ ഷൂബെര്‍ട്ട് പറഞ്ഞു.
ഇയാള്‍ നടത്തിയ വെടിവെപ്പില്‍ ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നൂറ് കണക്കിന് പേര് പരിപാടിക്കെത്തിയിരുന്നു. 20 തവണയോളം ഇയാള്‍ വെടിവെച്ചിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ജനങ്ങള്‍ക്ക് നേരെയാണോ അതോ ലക്ഷ്യമില്ലാതെ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നുവോ എന്നോ വ്യക്തമായിട്ടില്ല.
കത്തീഡ്രലിന്റെ പടികളിൽ നിന്ന് അക്രമി വെടിയുതിർത്തതോടെ ആളുകൾ ചിതറിയോടി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ല. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. പോലീസ് വെടിവയ്പിൽ ഗുരുതര പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് വെടിവച്ചു വീഴ്ത്തുന്നതിനു മുൻപ് അക്രമി എട്ടു തവണയോളം വെടിയുതിർത്തു.