
കേരളത്തിൽ വിവാദമായ, പാലക്കാട് നഗരസഭ വളപ്പിൽ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ കഴുത്തില്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവത്തിൽ, പ്രതി ബി.ജെ.പി പ്രവര്‍ത്തകനല്ലെന്ന് പൊലീസ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിമയുടെ കഴുത്തില്‍ കൊടി ഉയര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ രാഷ്ട്രപിതാവിനെ ബി.ജെ.പി അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും, സി.പി.എമ്മും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടിയത്. ഇയാള്‍ ബിജെപി പ്രവര്ത്തകനാണെന്നായിരുന്നുകോണ് ഗ്രസുുംസി.പി.എമ്മുംആരോപിച്ചത്.സംഭവത്തില്യൂത്ത്കോണ്ഗ്രസ്,ഡി.വൈ.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധംസംഘടിപ്പിച്ചിരുന്നു.മന:പ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെബി.ജെ.പിശ്രമിക്കുന്നതെന്നാണ്സി.പി.എമ്മും,കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകനല്ല ഇയാളെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്വെട്ടിലായിരിക്കുകയാണ്.ഇതോടെ കൊടി കെട്ടിയ വിവാദം ഏറെക്കുറെ അവസാനിച്ച മട്ടിലാണ്.