
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് 172 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്.
ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറന് ഒരു വിക്കറ്റുണ്ട്.
ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞു മുറുക്കിയ ചെന്നൈ ബൗളര്‍മാര്‍ അവസാന മൂന്നു ഓവറില്‍ കളി കൈവിട്ടു. അവസാന 18 പന്തില്‍ 44 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റണ്‍സായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഒത്തുചേര്‍ന്നു. ഇരുവരും 87 പന്തില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണര്‍ 55 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സും സഹിതം 57 റണ്‍സ് നേടി. മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 61 റണ്‍സ് അടിച്ചു.
10 പന്തില്‍ 26 റണ്‍സ് അടിച്ച കെയ്ന്‍ വില്ല്യംസണും നാല് പന്തില്‍ 12 റണ്‍സ് നേടിയ കേദര്‍ ജാദവും അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ സ്കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി രണ്ടും സാം കറന് ഒരു വിക്കറ്റും നേടി.
നേരത്തെ, രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ഇമ്രാന് താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പുറത്തായത്.