
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ പരാജയപ്പെട്ടു. ബി.ജെ.പിയുടെ വനിത വിഭാഗം ദേശീയ പ്രസിഡന്റ് ആയ വാനതി ശ്രീനിവാസനോട് 1500 വോട്ടുകള്‍ക്കാണ് കമല്‍ പരാജയപ്പെട്ടത്.
കോയമ്പത്തൂര്‍ സൗത്തിലായിരുന്നു കമല്‍ മത്സരിച്ചിരുന്നത്. നേരത്തെ കമല്ഹാസന് മണ്ഡലത്തില്‍ മുന്നിട്ട് നിന്നിരുന്നു. അവസാനഘട്ടത്തിലാണ് കമല്‍ പിന്നോട്ട് പോയത്. തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ഡി.എം.കെ, സഖ്യത്തിനൊപ്പം 158 സീറ്റുകളാണ് നേടിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ എത്തുന്നത്.