ജെഎന്‍യുവിൽ സമരം തുടരുന്ന വിദ്യാര്‍ത്ഥികളുമായി വീണ്ടും ചർച്ചക്കൊരുങ്ങി മാനവിഭവശേഷി മന്ത്രാലയം. എന്നാൽ കഴിഞ്ഞദിവസം നടന്ന ചര്‍ച്ച പരാജയപെട്ടിരുന്നു. ഇതേ സഹസാഹര്യത്തിലാണ് മന്ത്രാലയം വീണ്ടും ചര്‍ച്ചക്ക് തയ്യാറാകുന്നത്. അതേസമയം സര്‍വകലാശാല വി സിയുമായും മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയേക്കും.
വിസി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യര്‍ത്ഥികള്‍. എന്നാൽ ഇന്നലെ നടത്തിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതേസമയം അധ്യായനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും ക്യാമ്പസില്‍ ഇന്ന് മാര്‍ച്ച് നടത്തും.
വിസിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം കേന്ദ്ര മാനവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിന് കത്തയച്ചു. അതിനിടെ ശീതകാല സെമസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വീസ് ചാര്‍ജും യൂട്ടിലിറ്റി ചാര്‍ജും ഈടാക്കില്ലെന്ന് മന്ത്രാലയം ഉറപ്പ് നൽകി.