
അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ കുടുങ്ങിക്കിടക്കുകയാണ്.എഴുന്നൂറോളം പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഗ്രീസിന്റെയും തുർക്കിയുടേയും ഈജിയൻ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപായ സമോസിലെ തുറമുഖത്ത് ചെറിയ സുനാമി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.