
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. കൊറോണ വൈറസ് മഹാമാരിയും ലോക്ക്ഡൗണുമാണ് വെല്ലുവിളിയായത്. രാജ്യത്തെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സിനാണ് ഓഹരി വില 6.8 ശതമാനം ഇടിഞ്ഞത്.
മെയ് 12 ശേഷമുള്ള ഏറ്റവും കുറഞ്ഞ ഓഹരിവിലയിലേക്കാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എത്തിയിരിക്കുന്നത് . ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി അംബാനിയുടെ സ്വത്തിലും സാരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുമാനത്തില്‍ ഇരുപത്തിനാല് ശതമാനത്തിന്റെ കുറവാണ് റിലയന്‍സിനുണ്ടായിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലുണ്ടായ തിരിച്ചടിയും റിലയന്‍സിന് ഓഹരി മൂല്യം കുറച്ചതായാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇന്ധനം വളരെക്കുറിച്ച് ഉപയോഗിച്ചതും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തിരിച്ചടിയായി.